Sunday, January 12, 2020

Night and Day -A Poem


How did they find me in the darkness 
When I lay silent like a shadow, waiting 
And led me down the path of dreams 
To the waiting chariots that flew me high
Into the realms of beauty and madness 

When the night drew its black veil
Muffling the setting sun’s last sigh
Over things which had told their tales 
And paused when blackness enveloped 
Their spaces and drowned their whispers 

The sights and sounds of the night visions
And the multitude of ecstasies they brought
Were mere thoughts but then felt so real
But there dark powers were all temporary 
And all journeys must come to an end 

I waited for the morning light to spread 
Into the vacuum left by yesterday’s end
To bring forth the new day to centre stage 
To cast away the dreams that held me back
And to let me act out the drama of Today..

"മണിച്ചിത്രത്താഴിന്റെ" നിയമ യുദ്ധങ്ങൾ


മണിച്ചിത്രത്താഴിന്റെ വിശേഷങ്ങൾ പറയുമ്പോൾ ആ സിനിമയ്ക്ക് പുറത്തുള്ള ചില കാര്യങ്ങൾ കൂടി പറയാമെന്ന് വെയ്ക്കുന്നു . സിനിമയുടെ പകർപ്പവകാശം സംബന്ധിച്ചു  മധു മുട്ടവും ഫാസിലും തമ്മിൽ നടന്ന നിയമയുദ്ധം  അധികം പേർക്കും അറിയാനിടയില്ല . 2007 സെപ്റ്റംബറിലെ ഒരു  വിധിന്യായത്തിൽ കോടതി മധു മുട്ടത്തിന്റെ നഷ്ട പരിഹാരത്തിനുള്ള  അപ്പീൽ റദ്ദ് ചെയ്തു കൊണ്ട് വിധി  വന്നു ( indiankanoon.org). 

മണിച്ചിത്രത്താഴ്  ഹിന്ദിയിലേക്ക് ഭൂൽ ഭുലയ്യ എന്നപേരിൽ റീമേയ്ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ് .ഇതിനു മുൻപ് തമിഴിലേക്ക് റീ മെയ്ക്ക് ചെയ്തപ്പോഴും മധു മുട്ടം കേസ് കൊടുത്തിരുന്നു . അദ്ദേഹത്തിന്റെ വിഷമം മനസ്സിലാക്കാവുന്നതാണ് . സിനിമയുടെ കഥ അദ്ദേഹം  വെറും  18000 രൂപയ്ക്ക് ആണ് ഫാസിലിന് കൊടുത്തത് . സകല അവകാശവും കൊടുത്തതായി അഗ്രിമെന്റും സൈൻ ചെയ്തു പോയി . 

ഒരു പക്ഷെ ചിത്രം ഇത്ര അഭൂതപൂർവമായ വിജയം കൈവരിക്കുമെന്ന് അദ്ദേഹം കരുതിയിരിക്കില്ല . അത് കൊണ്ടോ ചിലരുടെ ഉപദേശം മൂലമോ അദ്ദേഹം കേസ് കൊടുത്തത് 
അത്  പക്ഷെ അദ്ദേഹത്തിന്റെ സിനിമ ഭാവിയെ തന്നെ ബാധിച്ചു . ഫാസിലിനെയും പ്രിയദർശന്റെയും പോലെ ഉള്ള സ്വാധീനമുള്ള സംവിധായകരെ പിണക്കിയ ഒരു വ്യക്തിയെ മറ്റുള്ളവരും തഴയുകയാണ് ഉണ്ടായത് . പിന്നീട് നല്ല ചിത്രങ്ങളൊന്നും അദ്ദേഹത്തിന്റേതായി വന്നില്ല . 

കേസിന്റെ ഫയലിലും ആ സമയത്തുള്ള ചില  ഇന്റർവ്യൂവിലും ഫാസിൽ മധു മുട്ടത്തെ പറ്റി അത്ര നല്ല അഭിപ്രായമല്ല പറഞ്ഞത് . നല്ല  ത്രെഡ്ഡുകൾ ഉണ്ടെങ്കിലും ഒരു സിനിമാ രൂപത്തിൽ അവയെ വികസിപ്പിക്കാൻ കഴിയാത്തയാൾ എന്നാണ് അദ്ദേഹം പറഞ്ഞത് . കേസ് ഫയലിൽ പറയുന്നുണ്ട് : മണിച്ചിത്രത്താഴിന്റെ ത്രെഡ് വളരെ ശുഷ്കമായിരുന്നു . ജോയ് എന്ന ഒരു മനശ്ശാസ്ത്രജ്ഞൻ ബ്ലാക്ക് മാജിക്കിന്റെ സഹായത്തോടെ ഒരു മനോരോഗ ചികിത്സ നടത്തുന്നു എന്ന് മാത്രം .

അത് ഒരു കമേഴ്ഷ്യൽ സിനിമയുടെ രൂപത്തിലായത് ഫാസിലിന്റെയും മറ്റു  പലരുടെയും (സിബി  മലയിൽ , ലാൽ , സിദ്ദിക്ക്,പ്രിയദർശൻ  ) കൂട്ടായ്മ്മ കാരണം ആണ് എന്ന് ഫാസിൽ  പറയുന്നുണ്ട് . സ്ക്രിപ്റ്റ് ഉണ്ടാക്കാനായി മധു മുട്ടവും ഫാസിലും ആലപ്പുഴ  ബ്രദേഴ്‌സ് ലോഡ്ജിൽ ദിവസങ്ങളോളം താമസിച്ചിട്ടും ഒന്നും നടന്നില്ല . 

ഇതേ അവസ്ഥ തന്നെയായിരുന്നു ഫാസിലുമായി അദ്ദേഹം സഹകരിച്ച മറ്റു സിനിമകളുടെയും . ഒരു നല്ല ഐഡിയയുമായി മധു മുട്ടം ഫാസിലിനെ കാണും . പിന്നെ അത് വികസിപ്പിക്കുന്നത് ഒറ്റയ്ക്ക് അദ്ദേഹത്തിന് പറ്റില്ല . മണിച്ചിത്രത്താഴിലും ഇത്  തന്നെയാണ് ഏറെക്കുറെ സംഭവിച്ചത് . ചാത്തനേറുമായി ബന്ധപ്പെട്ട ഒരു ത്രെഡ്ഡ് ആയിരുന്നു മധു മുട്ടത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് . അത് സിനിമ രൂപത്തിൽ ഒരു സ്ക്രിപ്പ്റ്റ് ആയി മാറിയത് ഫാസിലിന്റെയും മറ്റും ഇന്പുട്ട്സ് കൊണ്ട് തന്നെയാകും . 

എന്നാൽ വേണ്ട സഹകരണം കിട്ടിയപ്പോൾ മധു മുട്ടം സ്ക്രിപ്പ്റ്റും , സംഭാഷണവും മറ്റും തയ്യറാക്കി . കൂടെ അദ്ദേഹത്തിന്റെ തന്നെ കവിതയായ "വരുവാനില്ലാരും " അതിൽ ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്തു 

എന്നാൽ അത് പോലെ ഒരു ചരിത്ര സിനിമയിൽ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ്  അദ്ദേഹത്തിന്റെ പരാജയം 


EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...