Sunday, February 22, 2015

ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം



(തിരുവതാംകൂര്‍ മഹാരാജാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തില്‍ നിന്നും ഒരേട്‌ )

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നവും പ്രശസ്തവും ആയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന സമയം. പുതിയ ശീവേലി പുരയുടെ നിര്‍മാണം കഴിഞ്ഞത്  നിരീക്ഷിക്കാനായി മഹാരാജാവ് തിരുമനസ്സ് കൊണ്ട്  ക്ഷേത്രത്തില്‍ എഴുന്നെള്ളി. ഏഴ് ഏക്കറോളം വരുന്ന ക്ഷേത്ര മുറ്റം ആകെ കല്ലിന്റെയും മറ്റും അവശിഷ്ടങ്ങള്‍ നിറഞ്ഞു വൃത്തികേടായി കിടന്നിരുന്നു.  ഇത് കണ്ട മഹാരാജാവ്  ക്ഷേത്ര ഭാരവാഹികളോട് അതെല്ലാം വൃത്തിയാക്കാന്‍ ആജ്ഞാപിച്ചു .ഉത്സവം തുടങ്ങാന്‍ വെറും ഒരാഴ്ച ബാക്കി നില്‍ക്കെ ഇത് അസാധ്യം ആണെന്ന്  ക്ഷേത്ര ജീവനക്കാര്‍ അദ്ദേഹത്തെ അറിയിച്ചു . ഇത് കേട്ട മാര്‍ത്താണ്ഡവര്‍മ്മ ക്ഷോഭിച്ചില്ല. പകരം നിശബ്ദനായി അദ്ദേഹം തന്റെ ഉത്തരീയം താഴെ വിരിച്ചു അവിടെ കിടന്ന കല്ലും മണ്ണും കട്ടയും മറ്റും അതില്‍ വാരിയെടുത്ത്  ഒരു ഭാണ്ഡം ആകി അത് സ്വന്തം ചുമലില്‍ വെച്ച് ക്ഷേത്രത്തിനു പുറത്തിറങ്ങി. വെളിയില്‍ ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നത് കാണാന്‍ നിന്ന നൂറു കണക്കിന് ജനങ്ങളുടെ മുന്നിലേക്കാണ്‌ അദ്ദേഹം ഇറങ്ങിയത്. മഹാരാജാവ് തന്നെ ക്ഷേത്രം വൃത്തിയാക്കുന്നത് കണ്ട ജനം ഇളകി വശായി. പിന്നീടു ക്ഷേത്രത്തിലേക്ക് ജനപ്രവാഹം ആയിരുന്നു. ഉത്സവത്തിനു വളരെ മുന്പ് തന്നെ ക്ഷേത്രവും പരിസരവും വൃത്തിയായി.

ഇത് ചിലപ്പോള്‍  ഒരു ഐതിഹ്യം ആയിരിക്കാം എന്നിരുന്നാലും  ഒരു ഭരണാധികാരി എങ്ങന പ്രവര്‍ത്തിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ കഥ. അസാധ്യമെന്നു വിചാരിക്കുന്ന കാര്യങ്ങള്‍ പോലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധ്യമാക്കാം എന്നാ തത്വം ഇതിലുണ്ട്. ഒരു ഭരണാധികാരി പൂര്‍ണനാകുന്നത് പ്രജ കൂടി ചേരുമ്പോഴാണ്.പ്രജ ഇല്ലാതെ രാജാവില്ല.ഇത് മനസ്സിലാക്കിയവര്‍ ആയിരുന്നു ആ മഹാനായ ഭരണാധികാരികള്‍.

എന്നാല്‍ സ്വയം നല്ലത് ചെയ്യാതെ നന്മ ചെയ്യാതെ പ്രജകളോട് നന്മ ചെയ്യാന്‍ ആഹ്വാനങ്ങള്‍ നടത്തുന്ന ഭരണാധികാരികള്‍ ആണ് നമ്മളെ ഇന്ന് ഭരിക്കുന്നത് . അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോളും ഉളുപ്പില്ലാതെ സത്യസന്ധതയെ പറ്റിയും പ്രജാ ധര്‍മത്തെയും പറ്റിയും  വാതോരാതെ പ്രസംഗിക്കുന്നവര്‍ . സ്വയം കൈയിട്ടു വാരുമ്പോള്‍ ജനങ്ങള്‍ "ഒരു കൈ സഹായം " ചെയ്യാന്‍ പറയുന്നവര്‍.  ഇങ്ങനെ ഉള്ളവര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ സത്യസന്ധരും കര്‍മ നിരതരും ആകുന്നതെങ്ങനെ...

ആംഗലേയത്തില്‍ ഒരു ചൊല്ലുണ്ട് - A good master makes a good servant
സംസ്കൃതത്തില്‍ യഥാ രാജാ തഥാ പ്ര


bhagavat gita quotes





jatasya hi dhruvo mrtyur dhruvam janma mrtasya ca
tasmad apariharye'rthe na tvam socitum arhasi

Translation
For one who has taken birth, death is certain and for one who has died, birth is certain. Therefore in an inevitable situation understanding should prevail.

In this last verse the cycle of life is clearly revealed. From birth comes death and from death comes birth. Just like in the spring new buds grow which blossom into flowers and leaves in summer and in autumn change to red, yellow and orange in fall and blow away and become dormant in winter to begin the process all over again in the following year. In the a similar way the soul enters new bodies for its seasons of infancy, youth, maturity and old age and at the end of its cycle of life is born again accepting a new body for another season. This is an inevitable process in the material existence and is the automatic process that governs the birth and death. All beings existing in the material manifestation completely follow this reality.

courtesy: http://www.bhagavad-gita.org/Articles/gita-reincarnation.html

ശക്തന്‍ തമ്പുരാനും വെളിച്ചപ്പാടും



ഇന്നത്തെ തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തിനു ചുറ്റും  പണ്ട് കൊടും വനമായിരുന്നു.ഹിംസ്ര ജന്തുക്കള്‍ നിറഞ്ഞ ഇവിടം സഞ്ചാര യോഗ്യമാക്കി കൊടുക്കണം എന്ന് അപേക്ഷിച്ച് ജനങ്ങള്‍ അന്ന്(18 )o നൂറ്റാണ്ടില്‍ )  കൊച്ചി രാജ്യം  ഭരിച്ചിരുന്ന ശക്തന്‍ തമ്പുരാന്‍ എന്നാ പേരില്‍ പ്രശസ്തനായ രാമ വര്‍മ തമ്പുരാനേ ചെന്ന് കണ്ടു. മന്ത്രിമാര്‍ വഴി കാര്യങ്ങളുടെ  വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം അദ്ദേഹം കാട് വെട്ടിത്തെളിച്ച് ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ള സൗകര്യം ഒരിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. അന്നൊക്കെ ഭരണകര്‍ത്താവ് ഒരു ഉത്തരവു പുറപ്പെടുവിച്ചാല്‍ കാര്യങ്ങള്‍ ദ്രുത ഗതിയില്‍ നീങ്ങും. ഇന്നത്തെ ഇഴഞ്ഞു നീങ്ങുന്ന വികസന പ്രവര്‍ത്തനം പോലെയല്ല. 

സൈന്യത്തിന്റെ സഹായത്തോടെ 60 ഏക്കറോളം വരുന്ന തേക്ക് മരങ്ങള്‍ നിറഞ്ഞ കാട് വെട്ടിതെളിക്കള് തുടങ്ങി.മഹാരാജാവ് ജോലിക്ക് മേല്‍നോട്ടം വഹിച്ചു കൊണ്ട് എഴുന്നെള്ളി നിന്നു. അപ്പോള്‍ തൊട്ടടുത്തുള്ള പാറമേക്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് പള്ളിവാളും കാല്‍ചിലമ്പും ധരിച്ചു ഉറഞ്ഞുതുള്ളി(ഭഗവതി അവേശിച്ചതായി ഭാവിച്ചു ) ആ സ്ഥലത്തേക്ക് ഓടി വന്നു. 

അരുത് ..ഇതെന്റെ അച്ഛന്റെ(ശിവ ഭഗവാന്‍-വടക്കും നാഥന്‍) ജടയാണ്.. വെട്ടരുത് വെളിച്ചപ്പാട് ഗര്‍ജിച്ചു.......അവിടെ നിന്ന പണിക്കാര്‍’ ഞെട്ടി പുറകോട്ടു മാറി കാരണം ദൈവകോപത്തെ  രാജകോപത്തെക്കാള്‍ അവര്‍ ഭയപ്പെട്ടിരുന്നു  
 .
എന്നാല്‍ മഹാരാജാവ് കുലുങ്ങിയില്ല. കരിച്ചന്തക്കാരനായ ദേവരിശ്ശിക്കിണിയുടെ തല വെട്ടിയെടുപ്പിച്ചു  അതു തനിക്ക് രാവിലെ കണി കാണാന്‍ വെപ്പിച്ച ആളാണ് ശക്തന്‍ തമ്പുരാന്‍. തൃക്കയ്യില്‍ വാളുമേന്തി അദ്ദേഹം വെളിച്ചപ്പാടിനു നേരെ ചെന്നു.

ഇത് ജനങ്ങള്‍ക്ക്  ഉപകാരപ്രദമാകുന്ന കാര്യമാണ്. ആര് തടഞ്ഞാലും ഞാന്‍ മുന്നോട്ടു പോകും.. അദ്ദേഹം അരുളി.
ആഹാ..ഉണ്ണി എന്നെ പരീക്ഷിക്കുക ആണല്ലേ...... വെളിച്ചപ്പാട് ഉടന്‍ തന്റെ പള്ളിവാള്‍ കൊണ്ട് തല വെട്ടിപ്പോളിക്കാന്‍ തുടങ്ങി. 

(അന്നൊക്കെ(ചിലയിടത്ത് ഇന്നും ഉണ്ട്) ക്ഷേത്രങ്ങളില്‍ നില നിന്ന ഒരു ആചാരം (അതോ അനാചാരമോ?)ആയിരുന്നു വെളിച്ചപ്പാടിന്റെ തുള്ളല്‍ .
ഭഗവതി ആവേശിച്ചു എന്ന് ഭാവിച്ചു ഇയാള്‍ പള്ളിവാളും കാല്‍ചിലമ്പും ധരിച്ചു ഉറഞ്ഞു തുള്ളും. കൂടി നില്‍ക്കുന്ന ഭക്ത ജനങ്ങള്‍ക്ക് ദേവിയുടെയോ ദേവന്റെയോ അരുളിപ്പാട് എന്നാ മട്ടില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കും. അവര്‍ അത് ശിരസാ വഹിക്കുകയും ചെയ്യും. ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമായിരുന്നു വെളിച്ചപ്പാട് എന്നാ മനുഷ്യനെ ജനങ്ങള്‍ മാനിച്ചിരുന്നത് അല്ലാത്തപ്പോള്‍ കള്ളും കുടിച്ചു ഒരു ഔട്ട്‌ കാസ്റ്റ്  ആയി അയാള്‍ നടന്നിരുന്നു.എം ടിയുടെ നിര്‍മാല്യം എന്നാ ചിത്രം വെളിച്ചപ്പാടിന്റെ ഈ ഇരട്ട വ്യക്തിത്വത്തെ പറ്റി ആണ് )

വെളിച്ചപ്പാടിന്റെ പ്രകടനം കണ്ടു മഹാരാജാവിനു ചുറ്റുമുള്ളവര്‍ പേടിച്ചു ഭഗവതിയോട് ക്ഷമിക്കാനായി പ്രാര്‍ത്ഥിച്ചു തുടങ്ങി . എന്നാല്‍ ശക്തന്‍ തമ്പുരാന്‍ മുന്നില്‍ വെളിച്ചപ്പാടിന്റെ പ്രകടനമൊന്നും വിലപ്പോയില്ല. മാത്രമല്ല അദ്ദേഹത്തെ അത് വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തു.

വെളിച്ചപ്പാടിന്റെ   വാളിനു മൂര്‍ച്ച ഇല്ലാഞ്ഞിട്ടോ അതോ മഹാരാജാവിനെ ഭയപ്പെടുതാനുള്ള ഒരു പ്രകടനം മാത്രമായത് കൊണ്ടോ വാള്‍ കൊണ്ട് നെറ്റിയില്‍ വലിയ മുറിവൊന്നും ഉണ്ടായില്ല.

ഇത് കണ്ട തമ്പുരാന്‍ “നിന്റെ വാളിനു മൂര്‍ച്ച പോരാ” എന്ന് പറഞ്ഞു ത്രിക്കൈയില്‍ ഇരുന്ന വാള് വെച്ച് വെളിച്ചപ്പാടിന്റെ തലയില്‍ വെട്ടി. തല പിളര്‍ന്നു അയാള്‍ അപ്പോള്‍ തന്നെ മരണപ്പെടുകയും ചെയ്തു. .

ഉം..പണി തുടരട്ടെ ..അദ്ദേഹം ആജ്ഞാപിച്ചു ..”പിന്നീടു താമസമുണ്ടായില്ല ദൈവത്തെ പോലും വക വെക്കാത്ത രാജാവിനോട് എന്ത് എതിര്‍ക്കാനാണ്! പണിക്കര്‍ വേഗം തന്നെ ജോലി തീര്‍ത്തു.
(കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ നിന്നും....)

അന്ന് ശക്തന്‍ തമ്പുരാന്‍ വെട്ടി തെളിച്ച പ്രദേശം  ആണ് വടക്കും നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള ഇന്നത്തെ വിശാലമായ തേക്കിന്‍ കാട് മൈതാനം .ഇവിടെ അരങ്ങേറുന്ന ലോക[പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം എന്നാ ഉത്സവം ശക്തന്‍ തമ്പുരാന്റെ  സ്രുഷ്ടിയാണു

അന്ധവിശ്വാസം പരക്കെ ഉണ്ടായിരുന്ന ആ കാലത്ത് വികസന വിരുദ്ധമായ നിലപാട് അത് ദൈവത്തിന്റെ പെരിലായിട്ടു പോലും അദ്ദേഹം വക വെച്ചില്ല. വളരെ ദീര്‍ഘ വീക്ഷണമുള്ള ഒരു ഭരണാധികാരി ആയിരുന്നു ആദേഹം എന്നതിന് ഇതൊരു ഉദാഹരണം മാത്രം.

മതത്തെയോ ജാതിയോ നോക്കിയല്ല അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്തീയ വിശ്വാസികള്‍ ഉള്ളത് തൃശൂരാണ്. തമ്പുരാന്റെ കാലത്ത് വ്യാപാരത്തില്‍ നിപുണരായ അവരോടു തമ്പുരാന്‍ അനുഭാവ പൂര്‍വ്വം പെരുമാറുകയും അവര്‍ക്ക് ജീവിക്കാന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു  .

രാജ്യത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമായവര്‍ ഏതു മതത്തില്‍ വിശ്വസിച്ചിരുന്നവര്‍ ആയിരുന്നെങ്കിലും അവര്‍ക്ക് അദ്ദേഹം വേണ്ട പ്രോത്സാഹനം കൊടുത്തിരുന്നു. 

റോഡ്‌ വികസനം, മെട്രോ റയില്‍, വിമാനത്താവളം തുടങ്ങി ജനഹിപരമായ വികസനം വരുമ്പോള്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടിയോ, ശുദ്ധ വിവരക്കേട് കൊണ്ടോ (കമ്പ്യൂട്ടര്‍ വിരുദ്ധ സമരം !) രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ട് പിടിച്ചു ചിലര്‍ അവയ്ക്ക് തടയിടുന്നു. . വികസന കുതിപ്പിനെ തടയിടുന്നത് കൊണ്ട് പുതിയ തലമുറയുടെ ശോഭനമായ ഭാവിക്ക് തന്നെയാണ്തങ്ങള്‍ വിഘാതം സൃഷ്ട്ടിക്കുന്നത് എന്ന് ഇവര്‍ അറിയുന്നില്ല അല്ലെങ്കില്‍ അറിഞ്ഞിട്ടും പിന്മാറുന്നില്ല.അവര്‍ ശക്തന്‍ തമ്പുരാനു മുന്നില്‍ ഉറഞ്ഞാടിയ വെളിച്ചപ്പാടിനെ പോലെ വികസനത്തെ പുറകോട്ടു അടിക്കാന്‍ ശ്രമിക്കുന്നു.

ഈ 21)o നൂറ്റാണ്ടിലും ദേവ പ്രശ്നവും ഇടയ ലേഖനവും മറ്റും ഉപയോഗിച്ച് വികസനത്തെ തടയിടുന്ന മത പ്രതിനിധികള്‍ക്ക് മുന്നില്‍ വഴങ്ങി കൊടുക്കുന്ന സര്‍ക്കാരിനെ കാണുമ്പോള്‍ നമുക്ക് എങ്ങനെ പുച്ചം തോന്നാതെ ഇരിക്കും
 
ഇത്തരം വെളിച്ചപ്പാടുകളെ  "വെട്ടി മാറ്റി" മുന്നോട്ടു നീങ്ങാന്‍ കഴിവുള്ള ആര്‍ജവമുള്ള നേതാക്കളെ ആണ് നമുക്ക് ഇന്നാവശ്യം. അത്തരം ഒരു നാളെ വരും എന്ന് നമുക്ക് പ്രത്യാശിക്കാം.

Monday, February 16, 2015

സ്വാതി തിരുനാളും കേജ്രിവാളും



(സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ജീവ ചരിത്രത്തില്‍ നിന്നും ...)

ഒരിക്കല്‍ തിരുവതാംകൂര്‍ രാജസഭയിലെ ഖജാന്‍ജി (ചില കുറിപ്പുകളില്‍ "ദിവാന്‍" എന്നും പറയുന്നുണ്ട്) ഒരു മാസത്തെ അവധിക്ക് അപേക്ഷിച്ചു. മറുത്തൊരു വാക്ക് പോലും പറയാതെ മഹാരാജാവ് സമ്മതം മൂളി.പോകും മുന്പ് ആ ഉദ്യോഗസ്ഥന്‍ ഇങ്ങനെ ഉണര്‍ത്തിച്ചു.
 
"അങ്ങുന്നു എന്റെ ഈ താല്‍കാലിക ഒഴിവില്‍ കാര്യവിവരമുള്ള ഒരു ഉദ്യോഗസ്ഥനെ വേണം നിയമിക്കാന്‍ .അല്ലെങ്കില്‍ നമ്മുടെ വകുപ്പിന്റെ പ്രവര്‍ത്തനം ആകെ താറുമാറാകും.."

ഗര്‍ഭശ്രീമാനായ മഹാരാജാവു തിരുമനസ്സ് കൊണ്ട്  ഒര ചെറുപുഞ്ചിരിയോടെ തലകുലുക്കി.

ഉദ്യോഗസ്ഥന്‍ യാത്രയായ ശേഷം സ്വാതി തിരുനാള്‍  ഖജനാവിലെ ശിപായിയെ  വിളിച്ചു വരുത്തി ഖജാന്ജിയുടെ കസേരയില്‍ കച്ചേരി (ഓഫീസ്) അടിച്ചു വാരുന്ന ചൂല്‍ എടുത്ത് വയ്ക്കാന്‍ കല്പിച്ചു.ഒരു മാസം കഴിഞ്ഞു ഖജാന്‍ജി ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ കസേരയില്‍ പൊടി പിടിച്ച ചൂല്‍ ഇരിക്കുന്ന കണ്ടു ക്ഷുഭിതനായി ശിപായിയെ വിളിച്ചു വരുത്തി ആരാണിത് ചെയ്തതെന്ന് ചോദിച്ചു.

മഹാരാജാവ് തന്നെ ആജ്ഞാപിചിട്ടാണ്  താന്‍ ഇത് ചെയ്തതെന്ന് ശിപായി പറഞ്ഞത് കേട്ട്  ഖജാന്‍ജി അമ്പരന്നു പോയി. എന്നാല്‍ ഇതിനു പിന്നില്‍ എന്തെങ്കിലും ഉദ്ദേശം ഉണ്ടാകുമെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ കഴിഞ്ഞ മാസം ഉള്ള തന്റെ വകുപ്പിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്തപ്പോള്‍ എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നിരിക്കുന്നതായും എന്നാല്‍ തനിക്ക് പകരം ഒരു ഉദ്യോഗസ്ഥനെയും  മഹരാജാവ് നിയമിചിട്ടില്ലന്നും കണ്ടു.

താനുള്‍പ്പടെയുള്ള ഉദ്യോഗസ്ഥവര്‍ഗം വെറും അലങ്കാരത്തിനു മാത്രം ആണെന്നും ഭരണയന്ത്രം തങ്ങളില്ലെങ്കിലും അതിന്റെ മുറയ്ക്ക് തന്നെ നടക്കുമെന്നും ആണ് മഹാരാജാവ് ഉദ്ദേശിച്ചത് എന്ന് ബുദ്ധിമാനായ ഖജാന്‍ജിയ്ക്ക് മനസിലായി. അത് കൊണ്ട് തന്നെ അയാള്‍ മഹാരാജാവിനു താന്‍ കൊടുത്ത ഉപദേശത്തില്‍ പശ്ചാത്തപിക്കുകയും  അയാളുടെ ഗര്‍വ് കുറയുകയും ചെയ്തു..
 
മാനെജ്മെന്റ് തത്വം അനുസരിച്ച് നമ്മള്‍ ഇന്ന് people centric  അല്ല process/system centric ആണ് .ഒരു സിസ്റ്റം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് തന്നെ നടക്കും .വ്യക്തികള്‍ മാറിയാല്‍ പോലും വ്യവഹാരങ്ങള്‍ നിശ്ചലമാകില്ല. ഇന്ന് ഒരു നല്ല ഭരണ ഘടന ഉള്ള രാജ്യത്തു അതിന്റെ പ്രധാന്‍ മന്ത്രി കൊല്ലപ്പെട്ടാല്‍ പോലും ആ രാജ്യം കലാപത്തിലേക്ക് കൂപ്പു കുത്തുന്നില്ല . ഇന്ത്യ , യൂ എസ് ഏ , തുടങ്ങിയ രാജ്യങ്ങള്‍ ഇത് പല തവണ തെളിയിച്ചതാണ്.
 
എന്നാല്‍ അത്തരം ഒരു സിസ്റ്റം ഇല്ലാത്ത രാജ്യങ്ങള്‍, വ്യക്തി കേന്ദ്രീകൃതിമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു ദുരന്തം സംഭവിച്ചാല്‍ താറു മാറാകും. അസ്ഥിരത അവയുടെ മുഖമുദ്രയാണ്.  ലിബിയ, ഇറാക്ക് , ഈജിപ്റ്റ്‌ , പാക്കിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍,ആഫ്രിക്കന്‍ രാജ്യങ്ങള്‍  ..ഉദാഹരണങ്ങള്‍ ഏറെയാണ്‌....

രാജാവിന്റെ കാലത്ത് പോലും രാജ്യത്തിന്റെ വ്യവഹാരങ്ങള്‍ക്ക്‌  ഒരു ഘടന(structure ) ഉണ്ടായിരുന്നു. ഒരു വ്യക്തിയെ ആശ്രയിച്ചായിരുന്നില്ല കാര്യങ്ങള്‍ നടന്നിരുന്നത്. അത് മഹാരാജാവ് തന്നെ ആയാലും സ്ഥിതി വേറെ ആയിരുന്നില്ല. ആ ഒരു ആശയം സ്വാതി തിരുനാള്‍ ഭംഗിയായി ആ ഉദ്യോഗസ്ഥനു മനസിലാക്കി കൊടുത്തു

ഇന്ന് കേജ്രിവാളിന്റെ നേതൃതത്തില്‍ ദില്ലിയില്‍ പുതിയ സര്‍ക്കാര്‍ രൂപികൃതമായപ്പോള്‍ പ്രിത്യേകിച്ചു ഒരു വകുപ്പും കേജ്രിവാല്‍ നേരിട്ട് ഏറ്റെടുത്തില്ല. മറിച്ചു എല്ലാ വകുപ്പുകളും ഒരു  പോലെ തന്റെ മേല്‍നോട്ടത്തില്‍ നിര്‍ത്താനാണ് അദ്ദേഹം തീരുമാനിച്ചത് .

(tweet from kejriwal -"Some people surprised and asking me why i didn't keep any portfolio with myself? I don't think CM should micromanage any one ministry")

അദ്ദേഹത്തിന്റെ തീരുമാനം വളരെ ശരിയാണ്. ഒരു പ്രത്യേക വകുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക അല്ല ഒരു മുഖ്യമന്ത്രിയുടെ ചുമതല. എല്ലാ പ്രവര്‍ത്തനങ്ങളും നിയമ പ്രകാരം നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക,ഇല്ലെങ്കില്‍ നടപടികള്‍ എടുക്കുക. ഇതാണ് ചെയ്യേണ്ടത് . മഹാരാജാവ് സ്വാതി തിരുനാളും ഇത് തന്നെയാണ് ചെയ്തത്. അത് കൊണ്ടാണ്  അന്ന് ഖജനാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പിഴവും പറ്റാതെ ഇരുന്നത്.

കേജ്രിവാളിനും സ്വാതി തിരുനാളിനെ പോലെ ഉജ്വലമായ ഒരു ഭരണം കാഴ്ച വെയ്ക്കാന്‍ കഴിയട്ടെ ...!

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...