Saturday, December 23, 2023

EVERFLOW - A POEM

 


Thoughts, streaming endlessly
Down a narrow gorge
Craving for an expanse,
To spread even , self forged.
Calm without a hint of storm,
Clear , riverbed feels so near,
With the blue sky reflected ,
On the surface like a mirror.
No thought of going back,
To the tumultuous past.
Flowing serenely forward,
No regrets , at peace at last ..

RP2021

Thursday, February 3, 2022

ULTIMA THULE - A POEM


My mind wanders far and high
To the setting sun’s last sigh
Everything has come full circle
Yet hope remains for another miracle
I have seen men crumble and falter
When the reaper comes to close the barter
Why fear death? It’s but a dark veil
It opens to reveal another tale
Everything we see is just an illusion
The interludes of fate adding to the confusion
Focus on your goal and not be a fool
Do not rest till you reach your ultima thule...

Wednesday, February 2, 2022

ARTHAM 1989 MOVIE REVIEW


ARTHAM 

During the 80s and 90s famed filmmaker Sathyan Anthikkad would some times deviate from his usual subject of family melodrama and try a different genre.


His standard audience could not accept such departures resulting in the movie failing to impress at the box office.This happened in the case of good movies like sandesham - a political satire, pattanapravesham- comedy slapstick, pingami- an investigative thriller etc.. All these movies were really good ones but failed to impress the audience of that era.. Not surprisingly, they all have developed a cult following later on..

Artham is one such departure.However this was a success at the box office . This was also one of those movies of megastar Mammootty where he played the loner character unlike his early 80s films where he always played a family man(remember "mammootty, kutty, petti" films) . Another film in the same vein i can think of is Kalikkalam which was also directed by Sathyan Anthikkad .

Artham (1989) starts with a loner named Ben Narendran (Mammootty) writing a suicide note. He says that he is committing suicide as hefinds no purpose for his continued existence. He chooses to jump in front of a train . However fate intervenes when he ends up saving another young man named Janardanan (Jayaram) who has the same intention. Janardanan has committed a murder out of desperation and is scared of revenge. Narendran consoles him and offers to take the blame of the murder so that Janardanan can live freely.

Narendran gets sentenced to lifetime imprisonment. While in jail, he writes a book under the pen name "Ben" which becomes immensely popular and recieves the Academy award for that year. Journalist Manasa (Saranya) discovers that the author is behind bars and sees a story in him for her paper. Through Adv. P. S. Nenmara (sreenivasan) she gets him out on 28 days parole.

Narendran gets word that Janardanan has died mysteriously. He sets out on a mission to find the culprits with the help of Nenmara and Manasa.

The movie though dealing a serious subject has its lighter moments provided by Nenmara's infatuation with Manasa , Nenmara's servant Kunjikkanan (Mammukoyaa ) and the landlady played by Philomena..

It has a beautiful song Shyamambaram (written by Kaithapram and Music by Johnson) which is one of my favourites.

One curious thing i noted that when Ben talks about his past life, it sounds way similar to the backstory of another famous film hero Jagannathan(aaram thampuran) which came out much later in 1997 ! maybe Renjith got inspired from artham , may be not .Also the plot element of the curious journalist who gets out the prisoner who is an author on parole is similar to munnariyippu(2014). coincidences happen , don't they?

Artham is good movie to watch on a lazy afternoon.. One of mammoottys good movies.

MUKHACHITHRAM 1992 MOVIE REVIEW


MUKHACHITHRAM 1992

I saw this movie when it released in theatres.I was in school then.it was a good entertaining movie.it had all the elements to capture the attention of audience till the end.the chemistry of the lead actors was really good. Jayaram siddique jagadeesh and and especially urvashi excelled.supporting actors like kpac lalitha and jagathi were great with the understated acting. The dialogue "echoose me(excuse me)" became a comedic phenomenon and defined the type of roles that jagadeesh got for later movies.


The plot: siddique an this love interest sunitha works as teachers in the school run by kpac lalitha who herself is the headmistress or the school.jagathy plays her do no good husband who is also employed in terms school. Jagadeesh is the 'stylish' peon who tries to impress the ladies with his broken and pathetic English .he also has the hots for sunitha and tries to impress her with his love letters.

Now the school wants a new band master. The one brought by jagathy and jagdeesh to impress lalitha creates such a ruckus that lalitha entrusts siddique with the role. He tries hard but fails.but while in town he sees jayaram who plays his musical instrument- a saxophone- for a living.he is an orphan. Siddique woos him with promise of a steady job and brings him dressed up in band master clothes and convinces everyone except jagathy and jagdeesh who are not impressed.

Jayaram quickly gains the respect of everyone especially lalitha who gives him a house to live in.being childless she consider him like a son.but jagadeesh puts oil in fire by convincing jagathy that lalitha is in love with jayaram! These leads to so e hilarious sequences..then enter urvashi one stormy night into jayaram house. She has a dark past. Siddique tells everyone that urvashi is jayaram' s wife.he even makes a wedding photo to erase any doubt. Then someone tells jayaram that the girl in the photo had died recently in a train suicide. So is urvashi a ghost? Or does she have a twin? Someone is trying to kill her..who Re they.? The story moves is into a crime thriller mod Erin the second half.how jayaram manages to outwit the criminals and save urvashi forms the rest of the story....

KALIKKALAM 1990 MOVIE REVIEW

 



KALIKKALAM(1990) REVIEW 

Sathyan Anthikkad usually known for his family oriented movies takes a departure to film a thriller. As its a sathyan movies everything is shown in a lighter vein and the action never gets too dark or violent ala a Joshy film.


Mammootty plays a nameless thief. No backstory is given for his becoming one . This itself was unique storytelling. usually heros have names and ample justification is always given for why he chose the wrong path. This doesnt happen here. We gradually gets to know that the hero is an orphan, who chose this profession on his own. Maybe it was because he is so good at it .But to give him brownie points , the hero is a minor robin hood who helps the needy using the money he steals from fat cats and also funds a church run orphanage.

Enters CI Shekhar who is an upright police officer who quickly begins to roundup all goondas and thieves in the city . He tries to bring our hero to the book but he proves too smart him for him. There are some hilarious scenes which shows the cat and mouse chase . The pressure from his superiors and politicians slowly begins to wear out Shekhar and he gets suspended. To top it all he also becomes the prime accused in a murder and gets arrested.

luckily Our hero is a witness to this murder and knows the real culprit. Although he could remain silent and save his skin his conscience does not allow an honest police officer to become a victim.

The climax scenes where he appears at he court as a witness and reveals the true identity to the visible discomfort of the assembled police officers is hilarious .

The romantic angle is played by Shobhana, who plays the daughter of a senior police officer. It inevitably ends in heartbreak. But the hero consoles her that it was never meant to be .

The upright police officer shekhar learns the lesson that honesty and kindness can be found in the most unlikely people.

The movie was a big success at the time of its release. mammootty played a sort of anti hero which was a huge departure from his 'rama' like roles of the time. he played the role of the thief superbly. The variety of disguises and mannerisms he adopts for each of his heists were also good..

The movie had only one song, a beautiful one- Akashagopuram (sung by G venugopal) which had some funny scenes where mammootty escaping from the police by the skin of his teeth..

Overall a really watchable movie .

Monday, May 24, 2021

അമ്മാൾ കൊലക്കേസും 'ഭാര്യ ' (1962 ) സിനിമയും

"പെരിയാറേ  പെരിയാറേ പർവത നിരയുടെ പനിനീരെ , കുളിരും കൊണ്ട്  കുണുങ്ങി നടക്കും മലയാളി  പെണ്ണാണ് നീ ..."

വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്ത്  സത്യനും രാഗിണിയും  പാടി അഭിനയിച്ച  ഈ ഗാനം കാണാത്തവരും കേൾക്കാത്തവരായി  മലയാളികൾ അധികമുണ്ടെന്നു തോന്നുന്നില്ല..1962 ൽ  പുറത്തിറങ്ങിയ ഭാര്യ എന്ന സൂപ്പർഹിറ്റ് സിനിമയിലെ  ഗാനമാണിത്.  


സിനിമ തുടങ്ങുന്നത് ഈ പ്രശസ്ത ഗാനത്തോടെയാണ് . ബോട്ടിൽ ഉല്ലാസ സവാരി നടത്തുന്ന അച്ഛനും അമ്മയും രണ്ടു കുട്ടികളും ഒരു സന്തുഷ്ട കുടുംബം . എന്നാൽ സിനിമ പുരോഗമിക്കുമ്പോൾ ഒരു ദുരന്തമാണ്  ആ കുടുംബത്തെ കാത്തിരിക്കുന്നത് .... 


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമയെടുത്തതെന്ന്  അധികം പേർക്കറിവുണ്ടാകില്ല .. 60 വർഷങ്ങൾക്ക് മുൻപ്  നടന്ന അമ്മാൾ കൊലക്കേസ് ആയിരിന്നു അത് . പ്രതി അമ്മാളിന്റെ ഭർത്താവ് K.M.മാത്യു എന്ന സണ്ണി ആയിരുന്നു.


1951 ൽ  ആണ്  അമ്മാളിനെ സണ്ണി വിവാഹം കഴിക്കുന്നത് . പ്രശസ്തമായ മേളാംപറമ്പിൽ (മേളം മസാല ) കുടുംബത്തിലെ അംഗമായിരിന്നു  സണ്ണി .ഈ വിവാഹത്തിൽ നിന്ന് അവർക്ക് മൂന്ന് കുട്ടികൾ ജനിച്ചു, ചങ്ങനാശ്ശേരിയിലെ  സെയ്ൻറ്റ് ബെർക്ക്മാൻസ് കോളേജിൽ  ലക്ചററായി സണ്ണി ജോലി ചെയ്തിരുന്നു. പിന്നീട്, അദ്ദേഹം സ്വന്തമായി ഒരു ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു.  അത് വിജയകരമായി മുന്നോട്ട് പോയി തുടങ്ങിയതോടെ  ലക്ച്ചറർ ജോലി ഉപേക്ഷിച്ചു സണ്ണി മുഴുവൻ സമയവും ട്യൂട്ടോറിയലിന്റെ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു 


സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന ആ ദാമ്പത്യത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ഒരു പെൺകുട്ടി എത്തുന്നതോടെയാണ്  താളപ്പിഴകളുടെ ആരംഭം  . ലിസി എന്നായിരുന്നു ആ ചെറുപ്പക്കാരിയുടെ പേര് . സണ്ണിയുടെ ട്യൂട്ടോറിയൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ലിസി  , അതിസുന്ദരിയായ ലിസി സണ്ണിയുടെ ശ്രദ്ധ ആകർഷിച്ചു. 

അവർ തമ്മിലുള്ള അടുപ്പം ഗുരു ശിഷ്യ ബന്ധങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ചു . സണ്ണിയും ലിസിയും പ്രണയബദ്ധരായി . തന്റെ അധ്യാപകൻ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണെന്നത് അറിഞ്ഞു കൊണ്ട് തന്നെയാണ് ലിസി ഈ ബന്ധത്തിന് മുതിർന്നത് . 


ട്യൂട്ടോറിയൽ കോളേജ് സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് 30 മൈൽ അകലെ ആലപ്പുഴയിലെ സെന്റ് ജോസഫ്സ് കോളേജിലായിരുന്നു ലിസി പഠിച്ചിരുന്നത്  സണ്ണി അവിടെ വന്നു ലിസിയെ കാണാറുണ്ടായിരുന്നു. കൂടാതെ ഇവർ തമ്മിൽ  ചില പ്രേമലേഖനങ്ങളും കൈമാറാറുണ്ടായിരുന്നു 


 1957 ജനുവരിയിൽ അമ്മാൾ സഹോദരനോടൊപ്പം അജ്മീർ ബോർഡിന്റെ ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി പോയി.  ഈ സമയം സണ്ണിയുടെയും ലിസിയുടെയും  കത്തിടപാടുകൾ വർധിച്ചു  . അവയിൽ ചിലത് സെന്റ് ജോസഫ്?സ് കോളേജ് അധികാരികളുടെ കയ്യിൽ എങ്ങിനെയോ എത്തി. മാത്രമല്ല പോസ്റ്റ് ചെയ്യാതെ വെച്ചിരുന്ന  ചില കത്തുകളിൽ  അമ്മാളിന് ലഭിക്കുകയും ചെയ്തു 


ഇതറിഞ്ഞു അമ്മാൾ ഏതാണ്ട് ഉന്മാദാവസ്ഥയിലെത്തി . അവർ  സണ്ണിയുടെ അടുത്തേക്ക്  തിരിച്ചു. വീട്ടിലെത്തിയ ശേഷം  സണ്ണിയും അമ്മാളും ലിസിയുമായുളള  അവിഹിത ബന്ധത്തെ ചൊല്ലി എന്നും തർക്കമായിരുന്നു 1957 നവംബറിൽ, സണ്ണിയുടെ  പിതാവായ ഡോ. മാർക്കോസ്, തന്റെ മകനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ  ലിസിയോട് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പലിന് ഒരു കത്ത് അയച്ചു. അതേ മാസം, 27 ന് അമ്മാൾ കോളേജിൽ പോയി ലിസിയെ കണ്ടു.  സംയമനത്തോടെ പെരുമാറുമെന്ന് അമ്മാൾ പ്രിൻസിപ്പലിനോടും വാർഡനോടും വാഗ്ദാനം ചെയ്തിരുന്നെങ്കിലും, സ്വയം നിയന്ത്രിക്കാൻ കഴിയാതെ അമ്മാൾ  ലിസിയെ അടിക്കുകയുണ്ടായി . 


ഈ സംഭവം ലിസി  തന്റെയും സണ്ണിയുടെയും സുഹൃത്തായ അമ്മക്കുട്ടിയോടു കത്ത് മുഖേന അറിയിച്ചു.  ഇനി നമ്മൾ പോകുന്നത് അമ്മാളിന്റെ കൊലപതാകം നടന്ന  1957 ഡിസംബർ 22 ലേക്കാണ് 


അന്ന് രാവിലെ  പത്തു മണിക്ക്  സണ്ണി തന്റെ കാറിൽ എവിടെയോ പോകാനായി ഇറങ്ങി . കഴിഞ്ഞ കുറെ ദിവസങ്ങളായി  സണ്ണി അമ്മാളിന്റെ കടുത്ത നിയന്ത്രണത്തിലായിരുന്നു . തന്റെ ട്യൂട്ടോറിയൽ കോളേജിൽ പോലും സണ്ണിയെ ഒറ്റയ്ക്ക് പോകാൻ അവർ അനുവദിച്ചിരുന്നില്ല . സണ്ണി വെളിയിലറങ്ങുന്ന കണ്ട അമ്മാൾ വീട്ടിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലും മാറാതെ ഉടനെ  കാറിൽ കയറി  ഇരുന്നു.  തുടർന്ന് അവർ അമ്മുക്കുട്ടിയുടെ ഭർത്താവിന്റെ  വീട്ടിലേക്ക് പോയി, അവിടെ വെച്ച് അമ്മുക്കുട്ടിയുടെ ഭർത്താവ് ലിസിയുടെ ഒരു കത്ത് രഹസ്യമായി സണ്ണിക്ക് കൈമാറി. അമ്മാൾ കാറിൽ തന്നെ ഇരുന്നു, സണ്ണി കാറിൽ കയറി സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോൾ കണ്ടത് അമ്മാൾ  എല്ലാ ഇഗ്നീഷ്യൻ വയറുകളും പുറത്തെടുത്ത് വിച്ഛേദിച്ചു കാർ കേടാക്കിയതായി കണ്ടെത്തി. കാർ ശരിയാക്കാൻ  ഒരു മെക്കാനിക്കിനെ വിളിക്കേണ്ടി വന്നു, 


വൈകുന്നേരം നാല് മണിയോടെ അവർ വീട്ടിൽ തിരിച്ചെത്തി. ലിസിയുടെ കത്ത് രഹസ്യമായി വായിക്കാനായി  സണ്ണി ബാത്‌റൂമിൽ കയറി ഇരുന്നു. എന്തോ സംശയം  തോന്നിയ അമ്മാൾ കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോൾ  കത്ത് കാണുകയും  അത്  സണ്ണിയുടെ കയ്യിൽ നിന്നും  വാങ്ങിക്കാൻ ശ്രമിക്കുകയും ചെയ്തു. സണ്ണി ഇറങ്ങി കാർ ഷെഡ്‌ഡിലേക്ക്  പോകുകയും അമ്മാൾ സണ്ണിയെ പിന്തുടർന്ന്  ചെല്ലുകയും ചെയ്തു. പിന്നെ കേട്ടത് രണ്ടു വെടിയൊച്ചകളാണ് .ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് അമ്മാൾ  ഷെഡ്‌ഡിലെ  തറയിൽ  വെടിയേറ്റ് കിടക്കുന്നതാണ്. അവർ മരണാസന്നയായിരുന്നു  . അടുത്ത് തന്നെ തോക്കുമായി ( അയാളുടെ പിതാവിന്റെയായിരുന്നു തോക്ക് ) സണ്ണിയുമുണ്ടായിരുന്നു.  വന്നവരോട് തന്നെ സണ്ണിയാണ് വെടി  വെച്ചതെന്ന്  അവർ പറഞ്ഞു . സണ്ണിയുടെ പിതാവ്  മാർക്കോസ് കോപാകുലനായി  തന്റെ മകനെ മർദിക്കുകയുണ്ടായി . അതിനു ശേഷം അദ്ദേഹം തന്നെയാണ്  മറ്റുള്ളവരുടെ സഹായത്തോടെ അമ്മാളിനെ ഹോസ്പിറ്റലിൽ എത്തിച്ചത് .അവിടെയെത്തിയ അമ്മാൾ അധിക സമയം കഴിയും മുൻപ് തന്നെ അന്ത്യ ശ്വാസം വലിച്ചു. അമ്മാളിനെ മരണ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു .  താമസിയാതെ സണ്ണി അറസ്റ്റ് ചെയ്തു പോലീസ്  റിമാൻഡ് ചെയ്തു . എല്ലാ തെളിവുകളും സണ്ണിക്കെതിരായിരുന്നു .അയാളുടെ പിതാവുൾപ്പടെ സണ്ണിക്കെതിരെ മൊഴി കൊടുത്തിരുന്നു.


വളരെയേറെ ജനശ്രദ്ധ  ആകർഷിച്ച  വിചാരണയ്ക്ക് ശേഷം, കേരള ഹൈക്കോടതി സണ്ണിയെ വധശിക്ഷയ്ക്ക് വിധിച്ചു. സുപ്രീം കോടതി അത് ശരിവെച്ചു. സണ്ണിയുടെ  അഭിഭാഷകർ  ഇന്ത്യൻ പ്രസിഡന്റിന് ഒരു ദയാ ഹർജി  അയച്ചു. 9 ഉം 7 ഉം വയസ്സുള്ള സണ്ണിയുടെ  കുട്ടികൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെട്ടതിനാലും , പിതാവും കൂടി  മരിച്ചാൽ അവർ അനാഥരാകുമെന്ന് അതിൽ കാണിച്ചിരുന്നു . ഹർജി പരിഗണിച്ച പ്രസിഡണ്ട്  സണ്ണിയുടെ ശിക്ഷ  ആജീവനാന്ത തടവാക്കി  മാറ്റി.


കേരളത്തെ  പിടിച്ചുകുലുക്കിയ ഈ സംഭവം കാനം  എന്ന എഴുത്തുകാരൻ' ഭാര്യ' എന്ന പേരിൽ ഒരു നോവലാക്കി എഴുതി. ഈ നോവലിനെ ആസ്പദമാക്കിയാണ് 1962 ൽ 'ഭാര്യ' എന്ന  പേരിൽ തന്നെ  ഒരു ചിത്രം കുഞ്ചാക്കോ നിർമ്മിച്ച് സംവിധാനം  ചെയ്യുന്നത് . സിനിമയുടെ സംഭാഷണങ്ങൾ  രചിച്ചത് പ്രശസ്ത എഴുത്തുകാരൻ  പൊൻകുന്നം വർക്കിയാണ്. സത്യനും രാഗിണിയുമാണ്  യഥാക്രമം സണ്ണിയും അമ്മാളുമായി  അഭിനയിച്ചത്.  പുതുമുഖം രാജശ്രീ ലിസിയുടെ റോൾ ചെയ്തു (പേരുകളും സംഭവങ്ങളും മറ്റും സിനിമയിലും നോവലിലും മാറ്റിയിരുന്നു ) . 


മീഡിയയും മറ്റും  അത്ര  വിപുലമാല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നടന്ന  സംഭവമായിട്ടു പോലും  ഇത് ഏറെ  കുപ്രസിദ്ധി ആർജിച്ചിരുന്നു.  ഒരു  പക്ഷെ  സമാനമായ ഒരു സംഭവമാണ്  1959 ൽ നാനാവതി കേസിലും നടന്നത് . കൊല്ലപ്പെട്ടത്  പ്രതിയുടെ ഭാര്യയുടെ ജാരനായിരുന്നു എന്ന് മാത്രം എന്നാൽ അത്  ലോകശ്രദ്ധ  കിട്ടിയ കേസായിരുന്നു . കാരണം  പ്രതിയായ നാനാവതി ഇന്ത്യയുടെ സമുന്നതനായ ഒരു നേവൽ കമാൻഡർ  ആയിരുന്നു . അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ  സിൽവിയ എന്ന ഒരു ഇംഗ്ലീഷുകാരിയും .  ഈ കേസിൽ നാനാവതി ആദ്യം ശിക്ഷിക്കപ്പെട്ടെങ്കിലും ഒരു retrial  നടക്കുകയും അദ്ദേഹത്തെ കോടതി വെറുതെ വിടുകയും ചെയ്തു.  


കേസിനെ പറ്റി അറിയാൻ താത്പര്യമുള്ളവർക്ക്  വിക്കിപ്പീഡിയ ലിങ്ക് താഴെ കൊടുക്കുന്നു 


https://en.wikipedia.org/wiki/K._M._Nanavati_v._State_of_Maharashtra


ഭാര്യ സിനിമയുടെ ലിങ്കും താഴെ കൊടുക്കുന്നു 


https://youtu.be/qpLiQxB3ZWE



Monday, August 10, 2020

ഹരിഹര വർമ്മ കൊലക്കേസ്

2012 നടന്ന ഒരു കൊലപാതകം  . പോലീസ് ഊർജിതമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നു . വിചാരണയ്ക്ക് ശേഷം 2014 ൽ പ്രതികളെല്ലാം ശിക്ഷിക്കപെടുന്നു . ഒരു ഓപ്പണ്‍ ആൻഡ് ഷട്ട് കേസ് - എന്ന് ആർക്കും തോന്നാം . 

എന്നാൽ ഈ കേസിനെ അസാധാരണമാക്കിയത് കൊല നടത്തിയ വിധമോ , പ്രതികളുടെ ബുദ്ധിയോ ക്രൗര്യമോ ഒന്നുമല്ല . കൊല ചെയ്യപ്പെട്ടയാൾ ആരെന്നതായിരുന്നു . വേറൊരു തരത്തിൽ പറഞ്ഞാൽ കൊല ചെയ്യപ്പെട്ടയാൾ യഥാർത്ഥത്തിൽ ആരെന്ന് പോലീസിനോ മറ്റാർക്കെങ്കിലുമോ ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ! മാവേലിക്കര രാജകുടുംബാംഗമായ ഹരിഹരവർമ്മ എന്ന പേരിൽ അയാൾ പതിറ്റാണ്ടുകൾ നീണ്ട ഒരു ആൾമാറാട്ടം നടത്തി വരികയായിരുന്നു . വർഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യയ്ക്ക് പോലും വർമയെപ്പറ്റി അയാൾ പറഞ്ഞതിനപ്പുറം ഒന്നുമറിയില്ലായിരുന്നു .ആരായിരുന്നു യഥാർത്ഥത്തിൽ ഹരിഹരവർമ്മ ?ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ തന്റെ പൂർവ ചരിത്രം തേച്ചു മായ്ച്ചു കളയാൻ അയാൾക്കെങ്ങനെ സാധിച്ചു ?

നമുക്ക് കേസിനെ കുറിച്ച് അല്പം വായിക്കാം

ഡിസംബർ 24, 2012 തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ അഡ്വ ഹരിദാസിന്റെ ഓംകാരം എന്ന വീട്ടിൽ മവേലിക്കര രാജകുടുംബത്തിലെ ഒരു അംഗമായ ഹരിഹരവർമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദാസ് തന്നെയാണ് പോലിസ് എത്തിയപ്പോൾ കൊല്ലപ്പെട്ടത് ഹരിഹര വർമ്മയെന്ന രാജകുടുംബാംഗം ആണെന്ന് പറഞ്ഞത്. തന്റെ കയ്യിൽ ഉള്ള 300 കോടി രൂപയോളം വിലമതിക്കുന്ന വജ്രങ്ങൾ വാങ്ങാനായി താത്പര്യം പ്രകടിപ്പിച്ച ഒരു കൂട്ടരേ കാണാൻ ആണ് വർമ്മ തന്റെ വീട്ടിൽ എത്തിയതെന്നും ഹരിദാസ് പറഞ്ഞു.65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡുര്യം, 4 മാണിക്യം  . 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, തുടങ്ങിയവ  ആയിരുന്നു  വർമ്മയുടെ ശേഖരത്തിൽ ഉണ്ടായിരുന്നത് .എന്നാൽ വന്നവർ ഹരിദാസിനെയും വർമ്മയേയും ക്ളോറോഫോം നൽകി ബോധം കെടുത്തി രത്നങ്ങളുമായി സ്ഥലം വിട്ടു .

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ക്ളോറോഫോം അമിതമായ അളവിൽ ശ്വസിച്ചതാണ് മരണകാരണമെന്ന് വെളിപ്പെട്ടു.   കൊല്ലപ്പെട്ടത്  രാജകുടുംബാംഗമാണെന്നതും കോടിക്കണക്കിനു രൂപ വിലയുള്ള രത്നങ്ങളുടെ മോഷണമാണ് നടന്നതെന്നുമുള്ള വാർത്ത പടർന്നതോടെ കേസ് പ്രമാദമായി മാറി. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പടെ കേസിന്റെ അന്വേഷണത്തിൽ ഭാഗമായി. എന്നാൽ അന്വേഷണം പുരോഗമിച്ചപ്പോൾ ഹരിഹര വർമ്മയെക്കുറിച്ച്   അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ പൊലീസിന് ലഭിച്ചു .

മാവേലിക്കര രാജകുടുംബത്തിലെ അംഗമെന്ന് സ്വയം വിശേഷിപ്പിച്ച്  വർഷങ്ങളോളം ജീവിച്ചിരുന്ന വർമ്മ ആ കുടുംബത്തിലെ അംഗമേ അല്ലെന്നു  മാവേലിക്കര ശാഖയിലുള്ളവർ തീർത്തു പറഞ്ഞു  മവേലിക്കര രാജകുടുംബത്തിലെ ഭാസ്‌കര വർമ്മയുടെ മകനാണ് താനെന്നു വർമ്മ തന്റെ ഭാര്യ വിമലദേവിയേയും ഭാര്യയുടെ  ബന്ധുക്കളെയും  പറഞ്ഞു വിശ്വസിച്ചിരുന്നുത് . അതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ അവരാരും അത് വരെ മെനക്കെട്ടിരുന്നില്ല .

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസ് പാതിവഴിയിൽ ഏറ്റെടുത്തു. 

ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ രഖിൽ, രാഗേഷ്, ജോസഫ് ,എം ജിതേഷ്, അജീഷ് എന്നിവരായിരുന്നു കുറ്റകൃത്യത്തിന് പിന്നിൽ എന്നവർ കണ്ടെത്തി .സ്വകാര്യ കോളേജുകൾക്കും കോളേജുകളിൽ സീറ്റുകൾ വാങ്ങുന്ന വിദ്യാർത്ഥികൾക്കുമിടയിൽ ഈ സംഘം ഇടനിലക്കാരായി പ്രവർത്തിക്കുമായിരുന്നു. വർമ്മയുടെ കൈവശമുള്ള രത്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ , അവർ വർമ്മയുമായി ഒരു കരാർ നേടാൻ ശ്രമിച്ചു.

5 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡുര്യം, 4 മാണിക്യം. 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, ഇതിനു പുറമെ ക്യാറ...

Read more at: https://www.manoramaonline.com/news/crime/features/2019/07/15/harihara-varma-death-case.ht

കർണാടകത്തിലെ ഒരു മന്ത്രിക്ക് വേണ്ടിയെന്ന് വർമ്മയെ വിശ്വസിപ്പിച്ചാണ് ഇവർ രത്നക്കൈമാറ്റത്തിന് വർമ്മയെ സമീപിച്ചത് .മന്ത്രിയുടെ മകനായി ഒരാൾ അഭിനയിക്കുകയും ചെയ്തു .ഇടപാടിന്റെ ആദ്യ ഘട്ടത്തിൽ, സംഘം പത്ത് ലക്ഷം തുക വർമ്മയ്ക്ക് കൊടുത്തു ഏഴുമാസം കാത്തിരുന്നു. ഒരു ഘട്ടത്തിനുശേഷം, അവർ അക്ഷമരായി. ഹരിഹര വർമ്മയുമായി ഒരു കൂടിക്കാഴ്‌ച നടത്തിയ ശേഷം വജ്രങ്ങൾ മോഷ്ടിക്കാൻ തീരുമാനിച്ചു. അങ്ങനെ 24 ഡിസംബർ ഹരിദാസിന്റെ വീട്ടിൽ എത്തിയ ഇവർ വർമ്മയെ അപായപ്പെടുത്തി രത്നങ്ങളുമായി  രക്ഷപ്പെട്ടു . എന്നാൽ ഹരിഹാര വർമ്മയിൽ നിന്ന് അവർക്ക് ലഭിച്ച രത്നങ്ങൾ പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു,

ക്രിമിനൽ ഗൂഡാലോചന, കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ, കൊലപാതകം നടത്തിയത് എന്നീ കുറ്റങ്ങൾ ചുമത്തി ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. വർമ്മയുടെ സുഹൃത്ത് ഹരിദാസ് ആറാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു .

കേസിലെ അഞ്ച് പ്രതികൾക്ക് കേരളത്തിലെ ഫാസ്റ്റ് ട്രാക്ക് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു.
തെളിവുകളുടെ അഭാവത്തിൽ വർമ്മയുടെ സുഹൃത്ത് അഡ്വ ഹരിദാസ് പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടു .

ഇനി നമുക്ക് ഹരിഹര വർമ്മയിലേക്ക് വരാം.

ഹരിഹര വര്‍മ്മ കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആരാണ് യഥാർത്ഥത്തിൽ ഹരിഹരവര്‍മ്മ എന്ന അന്വേഷണം. വര്‍മ്മയുടെ ജന്മദേശം ഏത്, അയാളുടെ മതാപിതാക്കള്‍ ആര്. ഉറ്റവര്‍ ആരൊക്കെ എന്നത്. പക്ഷേ ഹരിഹരവര്‍മ്മയെക്കുറിച്ച് ആര്‍ക്കുമൊന്നുമറിയില്ല എന്നതായിരുന്നു സത്യം . ഹരിഹരവര്‍മ്മയുടെ ഭാര്യക്ക് പോലും !

വളരെ വൈകിയയാണ് വർമ്മ വിമലാ ദേവിയെ  കല്യാണം കഴിച്ചത്. അവർ സർക്കാർ വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥ ആയിരുന്നു . പത്തു വർഷം നീണ്ട  ദാമ്പത്യം സമാധാനപരമായിരുന്നു. ബന്ധുക്കളാരും  ജീവിച്ചിരിപ്പില്ല എന്ന്  വർമ്മ  പറഞ്ഞതിനാൽ അതിനെ കുറിച്ചൊന്നും അന്വേഷിക്കാൻ  പോയില്ല എന്നും വിമലാ ദേവി  പറഞ്ഞു .

ഹരിഹരവർമ്മ  തന്റെ അച്ഛനാണെന്നു അവകാശപ്പെട്ട മാവേലിക്കര കുടുംബത്തിലെ ഭാസ്‌കര വർമ്മ അത്‌  നിഷേധിച്ചു. മാതൃഭൂമിക്ക്  നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “എനിക്ക് 64 വയസ്സാണ്, മരിക്കുമ്പോൾ വർമ്മയ്ക്ക്  55 വയസ്സായിരുന്നു, അയാൾ എന്റെ മകനാകണമെങ്കിൽ ഞാൻ ഒൻപതാം വയസ്സിൽ അച്ഛനാകണം ". മാവേലിക്കര രാജകുടുംബത്തിന്റെ ചരിത്രത്തിൽ ഹരിഹാര വർമ്മ എന്ന ഒരു വ്യക്തി ഇതുവരെ ജീവിച്ചിട്ടില്ലെന്നും ഭാസ്‌കര വർമ്മ കൂട്ടിച്ചേർത്തു. രാജകുടുംബത്തിന്റെ കൈവശം വർമ്മ അവകാശപ്പെട്ട പോലെ  വിലയേറിയ ആഭരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിഹരവർമ്മയുമായി ബന്ധപ്പെട്ട എല്ലാ തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്നും പോലീസ്‌ കണ്ടെത്തി. കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ്‌ ക്ലബ്ബിനടുത്തെ വ്യാജവിലാസത്തില്‍ വര്‍മ്മ പാസ്‌പോര്‍ട്ട്‌ എടുത്തിരുന്നത്‌. 

ഹരിഹരവർമ്മയുടെ വ്യക്തമായ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുപോലും ചെറിയൊരു സൂചനപോലും നൽകി ആരും എത്തിയില്ല. അയാളുടെ സ്കൂൾ സർട്ടിഫിക്കറ്റ് മുതൽ രത്നങ്ങൾ വരെ വ്യാജമായിരുന്നു . അയാൾ ഒരു നുണയാണ് ജീവിച്ചത്, ഒടുവിൽ അതിനായി കൊല്ലപ്പെട്ടു.

ഹരിഹർമ്മയെ  കുറിച്ചുള്ള അന്വേഷണം കേസിന്റെ വിധി വന്നതോടെ പോലീസ് മതിയാക്കി .  അതിനു പുറകെ പോയിട്ട്  ആർക്കുമൊരു പ്രയോജനവും ഇല്ല എന്നവർ മനസ്സിലാക്കിക്കാണും . വർമ്മയുടെ വിധവയ്‌ക്കോ അവരുടെ ബന്ധുക്കൾക്കോ അതിൽ താത്പര്യമുണ്ടായിരുന്നില്ല . വർമ്മയുടെ  ഉറ്റവരോ ഉടയവരോ ആയി ആരും മുന്നോട്ടു വരാത്ത സ്ഥിതിക്ക് അന്വേഷണം തുടരുന്നതിൽ പ്രസക്തിയില്ലല്ലോ. 

എന്നാൽ പോലീസ് നിർത്തിയിടത്തു നിന്ന് പത്രക്കാർ തുടങ്ങി . ഒരു പക്ഷെ സുകുമാര കുറുപ്പ് കേസിനു ശേഷം ഇത്രയും ദുരൂഹമായ ഒരു സംഭവം കേരളത്തിൽ ഉണ്ടായിട്ടില്ലല്ലോ . വർമ്മ ആരെന്ന സ്കൂപ്പിനു വായനക്കാർ ഏറെ ഉണ്ടാകുമെന്നവർ കണക്കു കൂട്ടി. പോലീസിനേക്കാൾ കൂടുതൽ വിവരങ്ങൾ അവർ ശേഖരിച്ചതിനാൽ കോടതി അവരെ വിസ്തരിക്കാൻ ഉത്തരവിടുക വരെ ചെയ്തു .

ഇതിനിടെ വർമ്മ സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ചിലർ പറഞ്ഞുണ്ടാക്കി. കുറച്ചു നാളെ മീഡിയ അതും ആഘോഷിച്ചു. എന്നാൽ അത് വ്യാജമായിരുന്നു . 

ഏഷ്യാനെറ്റ് മാധ്യമ പ്രവർത്തകനായ അരുൺകുമാർ വർമ്മയെ കുറിച്ചു  ചില അന്വേഷണങ്ങൾ നടത്തിയത് ഏഷ്യാനെറ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നു. വർമ്മയെ കുറിച്ച് അല്പമെങ്കിലും വിവരങ്ങൾ മനസ്സിലാക്കിയത് അരുൺ കുമാറാണ് എന്നാണ് ഞാൻ വായിച്ച ലേഖനങ്ങൾ പറയുന്നത് .

അദ്ദേഹത്തിന്റെ അന്വേഷണത്തിൽ വർമ്മയുടെ ഭൂതകാലത്തിന്റെ ഇരുട്ടിൽ അല്പം വെളിച്ചം കാണാറായി. പാലക്കാട്ട് വർമ്മയ്ക്ക് മറ്റൊരു ഭാര്യയും അതിലൊരു കുട്ടിയും ഉണ്ടെന്നു കണ്ടെത്തി. ആ സ്ത്രീയെ കണ്ടുമുട്ടി അന്വേഷിച്ചെങ്കിലും ചില ഫോട്ടോകൾ ലഭിച്ചെന്നല്ലാതെ വർമ്മ ആരെന്നു തെളിയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ഒന്നും ലഭ്യമായില്ല.

കോയമ്പത്തൂരിൽ ഒരു എയർ ഫോഴ്സ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ  വർമ്മ  രണ്ടു പെൺകുട്ടികൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നെന്നു അന്വേഷണത്തിൽ വെളിവായപ്പോൾ അവിടെയും എത്തി തിരക്കി . എന്നാൽ ആ ഉദ്യോഗസ്ഥൻ മരിച്ചു പോയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. അതും ഒരു ഡെഡ് ഏൻഡ് ആയി പരിണമിച്ചു.

ഹൈക്കോടതി വർമ്മ ആരെന്ന് കണ്ടു പിടിക്കാൻ ഉത്തരവിട്ടതിനാൽ പോലീസ് ചില അന്വേഷണങ്ങൾ നടത്തിയെങ്കിലും എങ്ങുമെത്തിയില്ല .

പ്രതികൾ ശിക്ഷിക്കപ്പെട്ടു വർഷം  ആറു കഴിഞ്ഞിട്ടും കൊല്ലപ്പെട്ടയാൾ ആരെന്ന് ഇത് വരെയും തെളിയിക്കാൻ കഴിട്ടില്ലാത്ത ഒരപൂർവ കേസായി ഹരിഹരവർമ്മ കൊലപാതകം ഇപ്പോളും നിൽക്കുന്നു .

ആരായിരുന്നിരിക്കണം അയാൾ. അയാളുടെ രൂപത്തിൽ നിന്നും എനിക്ക് തോന്നുന്നത് അയാൾ ഒരു കന്നഡ വംശജൻ ആണെന്നാണ് . ഒരു പക്ഷെ ഒരു കൊങ്ങിണി ആവാം . എന്തിനാണയാൾ ഇത്തരം ഒരു വ്യാജ വേഷം കെട്ടിയത്? ഒരു കള്ളക്കടത്തുകാരനോ മറ്റോ ആണെങ്കിൽ അയാൾക്ക് എതിരെ എന്തെങ്കിലും കേസുകൾ ഉണ്ടാവേണ്ടതല്ലേ. അങ്ങനെയുള്ള ഒരു വിവരവും പൊലീസിന് ലഭിച്ചില്ല . ഒരു പക്ഷെ അയാളെ അറിയുന്നവർ അന്യ സംസ്ഥാനക്കാർ ആയതിനാൽ കേരളത്തിൽ നടന്ന ഈ വാർത്തകളെ പറ്റി അറിയാതെ പോയതാവാം .

ഏന്തി കൊണ്ട് അയാൾക്കൊപ്പം ജീവിച്ചിരുന്ന  പെൺകുട്ടികൾ അയാളെ കുറിച്ച്  അന്വേഷിച്ചില്ല എന്നതും ദുരൂഹമാണ് .അതോ നാണക്കേടുണ്ടാക്കുന്ന എന്തിലെങ്കിലും അവർ ഭാഗമായിരുന്നോ .

ചിലപ്പോൾ വർമ്മ ഒരു അനാഥനാകാം . ഒരു പക്ഷെ പുറത്തു പറയാൻ സാധിക്കാത്ത എന്തെങ്കിലും പ്രശ്നങ്ങളിൽ അയാൾ ഭാഗമായിരുന്നിരിക്കാം . ഒടുവിൽ ജീവിത സായാഹ്നത്തിൽ സമാധാനപരമായ ഒരു ജീവിതം അയാൾ ആഗ്രഹിച്ചിരിക്കും. ഒരു മാന്യനായി ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നുമായിരിക്കും ഈ നാടകം അയാൾ കെട്ടിയാടിയത്. വളരെയേറെ വർഷങ്ങൾ അയാൾ അത്  ഭംഗിയായി നിർവഹിക്കുകയും  ചെയ്തു. വിധി പക്ഷെ അയാൾക്ക് എതിരായി . അയാളുടെ അത്യാഗ്രഹം അയാൾക്ക് വിനയായി 

ഒരു പക്ഷെ  സത്യം എന്നെങ്കിലും  പുറത്തു  വരും .നമുക്ക് കാത്തിരിക്കാം .

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...